കുറേ ദശാബ്ദങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടന്നത് ബസ്സിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത തടിച്ച ഒരു മനുഷ്യൻ വന്നിരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടിയിരുമ്മി ഇരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല അവൻ അതിൻറെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരുന്ന തള്ളി നിൽക്കാൻ തുടങ്ങി അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി. പക്ഷേ ആ കൗമാരക്കാരൻ വീണ്ടും അസഹിതം പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറേക്കൂടി തള്ളി നിൽക്കാൻ ശ്രമിച്ചു. അപ്പോഴൊന്നും യാതൊരു പ്രതികരിക്കാതെ അദ്ദേഹം കുറേക്കൂടി ഒതുങ്ങി ചേർന്നിരുന്നു അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി ബസ്സിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് അദ്ദേഹം പോക്കറ്റിൽ നിന്ന് തന്നെ ബിസിനസു കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നൽകി.
അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസ്സിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു തന്റെ കയ്യിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസ ഭാവം നടിച്ച് നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിൻറ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു 1949 വരെ തുടർച്ചയായി ലോക ബോക്സിങ് ചാമ്പ്യൻ നേടിയ ജോ ക്ക് വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ചു തള്ളാമായിരുന്നു. മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു. പക്ഷേ അദ്ദേഹം അതൊന്നും ചെയ്തില്ല എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തത് എന്ന് മനസ്സിലാക്കാനായി.
ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാനാണ് തിരിച്ചറിയാൻ വേണ്ടി മാത്രം തൻറെ അഡ്രസ്സ് കാർഡ് നൽകുകയും ചെയ്തു. കാരണം ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസ്സിലുണ്ടായിരുന്നു തിരിച്ചെടുക്കാൻ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കിൽ ആന്തരിക ബലം ഉണ്ടാകണം മനസ്സിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനും പ്രതികരിച്ചു കൊണ്ടിരിക്കും. രണ്ടു വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല കാണുന്നതിനും കേൾക്കുന്നതിനും എപ്പോഴും പ്രതികരിച്ചു കൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെ ജീവിതം ദുരിത പൂർണമാകും.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.