നീ പെട്ടെന്ന് വീട്ടിലേക്ക് വേണമെന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖം ആയിരുന്നു.ഒന്നു രണ്ടു വർഷമായി കിടപ്പിലാണ് അമ്മ വിവരം എന്ന് അറിയാനുള്ള ആദി ഭാര്യ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്.അല്ലേലും ഒരു അത്യാവശ്യത്തിന് ഇവളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്ന് ഓർത്തുകൊണ്ട് പെട്ടെന്നുള്ള ലീവിന് എഴുതി കൊടുത്തു ടിക്കറ്റ് ബുക്ക് ചെയ്ത ഗൾഫിൽ നിന്ന് നാട്ടിലേക്ക് കയറുമ്പോൾ സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മയുടെ മുഖം നെഞ്ചിൽ ഇങ്ങനെ പിടഞ്ഞു നിന്നു.ഫ്ലൈറ്റിൽ കയറുന്നതിനു മുൻപും അവളെ ഒന്നു വിളിച്ചുനോക്കി പരിധിക്ക് പുറത്താണെന്ന് മറുപടി വല്ലാതെ ചൊടിപ്പിച്ചു വിവരം എന്താണെന്ന് അറിയാനുള്ള ആദ്യ കൊണ്ട് ചേട്ടനെ ഒന്നുകൂടി വിളിച്ചു ഫോൺ കട്ട് കൂടി ചെയ്തതോടെ ഒന്നുറപ്പിച്ചു ഇനി അമ്മയില്ല ആ തണലും മാഞ്ഞിരിക്കുന്നു.
ഇനി അമ്മ എന്ന് വിളിച്ച് ഓടിച്ച് ചെല്ലാൻ ആരുമില്ല ചുളിഞ്ഞ വിരലുകൾ കിട്ടുന്ന സ്നേഹത്തിൻറെ അനുഭൂതി ഇനി ഒരിക്കലും ഇല്ല പഴയ ഓർമ്മകളെ നെഞ്ചോട് ചേർത്ത് സീറ്റിലേക്ക് ചാരികിടന്നു നെടുമ്പാശ്ശേരിയിൽ ഇറങ്ങി വീട്ടിലേക്കുള്ള യാത്രയിൽ അമ്മ മാത്രമായിരുന്നു മനസ്സിൽ നീയൊന്നു കരകേറ്റീടേണം എനിക്കൊന്ന് കണ്ണടക്കാൻ എന്ന് വിഷമത്തോടെ പറയാറുള്ള അമ്മ.പെണ്ണു കെട്ടുമ്പോൾ പൊന്നല്ല മോനെ പെണ്ണിനെ മാത്രം മതി എന്ന് വാശിപിടിച്ച അമ്മ സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മയും ഇപ്പോൾ ഓർമ്മയുടെ ഉള്ള സഞ്ചാരം വീട്ടുപടിക്കൽ ഗേറ്റിന് പുറത്ത് വണ്ടി നിർത്തി ഇറങ്ങുമ്പോൾ മുറ്റത്ത് ആരെയും കണ്ടില്ല.
ദിവസം ആയില്ലേ എല്ലാവരും കണ്ടു പിരിഞ്ഞിട്ട് ഉണ്ടാകുമെന്ന് ഓർത്തുകൊണ്ട് കയറുമ്പോൾ അകത്ത് മോളുടെ കരച്ചിൽ കേൾക്കുന്നുണ്ട് എല്ലാവരും സങ്കടത്തിൽ ആവും പാവം കുട്ടി പോലും ചിലപ്പോൾ ഒന്നും കഴിച്ചിട്ടുണ്ടാകില്ല എന്നോർത്ത് കൊണ്ട് ഉമ്മറതൊട്ടു കയറി കരച്ചിൽ കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ രണ്ടു വയസ്സായ തന്നെ മോള് ഏട്ടത്തിയമ്മയുടെ കയ്യിൽ കിടന്ന് വാവിട്ട് കരയുന്നു അവരെ കണ്ട് മാത്രം അമ്മയുടെ മുഖം വിളറി പിന്നെ അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു കൊണ്ട് വേഗമാകട്ടെ കയറി.തിരികെ ഭർത്താവുമായി പുറത്തുവരുമ്പോൾ അക്ഷമനായി നാലുപാടും തിരയുകയായിരുന്നു അവൻ ഏട്ടനെ കണ്ടപ്പോൾ ഏട്ടന്റെ അടുത്തേക്ക് ഓടിച്ചെന്ന് ഏട്ടാ അമ്മ എന്ന് സംശയത്തോടെ ചോദിച്ചപ്പോൾ അവന് ചേർത്തുപിടിച്ചുകൊണ്ട് അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. സ്റ്റോറി അറിയാൻ വീഡിയോ കാണുക..