23 വർഷങ്ങൾക്കു മുമ്പ് അറബി നാട്ടിലേക്ക് വിമാനം കയറാൻ ഒരുങ്ങുമ്പോൾ ജീവിത പ്രാരാബ്ധങ്ങൾ മാത്രമാണ് അജയനെ കൂട്ടിനുണ്ടായിരുന്നത്. രോഗങ്ങളും അച്ഛനെ നോക്കാൻ ഇരിക്കുന്ന അമ്മയെയും കെട്ടുപ്രായം കഴിഞ്ഞ പെങ്ങന്മാരും പിന്നെ പത്താംക്ലാസിൽ പഠിക്കുന്ന ഒരു അനുജനും. ഉത്തരവാദിത്തങ്ങൾ മുഴുവൻ ചുമലിലേക്ക് തന്റെ ഇരുപത്തിനാലാം വയസ്സിൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രതീക്ഷയുടെ തന്നെ നോക്കിയ കണ്ണുകൾ ആയിരുന്നു പിന്നീടങ്ങോട്ടുള്ള കഷ്ടപ്പാടിലും മുന്നോട്ട് ജീവിക്കാൻ അയാളെ പ്രേരിപ്പിച്ചിരുന്നു. ആകെയുണ്ടായിരുന്ന 3 സെൻറ് വീടും പണയപ്പെടുത്തി കൂട്ടുകാരൻറെ വാക്ക് വിശ്വസിച്ച് ദുബായിലേക്ക് പറക്കുമ്പോൾ ഒരുപാട് സ്വപ്നം കണ്ടിരുന്നു അയാൾ. അറബി നാട്ടിൽ പണം കായ്ക്കുന്ന മരം ഉണ്ടാകുമെന്നും.
അതിൽ നിന്നും കുറെ കായ്കൾ അറുത്തെടുത്ത് നാട്ടിലേക്ക് തിരിച്ചുപോകാം എന്നും കരുതിയിട്ടുണ്ടാകും പാവം മനുഷ്യൻ. കഥകളിലും കവിതകളിലും വായിച്ചിരുന്ന ഈന്തപ്പഴം കായ്ക്കുന്ന നാട്ടിലെ മധുരമൂറും വാക്കുകളൊക്കെ വെറും സങ്കല്പങ്ങൾ മാത്രമാണെന്ന് അറബി നാട്ടിലെ കൈപ്പീറിയ ജീവിതം അയാളെ പഠിപ്പിച്ചു. ഒരു ഡ്രൈവറായി ബിരുദധാരിയായ അജയനെ പറഞ്ഞയക്കുമ്പോൾ കൂട്ടുകാരൻറെ മനസ്സിലെ ചിന്താഗതി എന്തായിരുന്നു എന്ന് മാത്രം ഉത്തരമില്ലാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു. ഒരുപക്ഷേ പ്രാരാബ് എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയിട്ടുണ്ടാവും അയാൾ.
രാത്രിയും പകലും ഇല്ലാതെ പണിയെടുത്ത് കിട്ടുന്ന കാശ് സ്വരൂപിച്ച് മാസാവസാനം അമ്മയുടെ പേരിലേക്ക് അയക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു.വിലകുറഞ്ഞ ഭക്ഷണം കഴിച്ചു വെള്ളവും കുടിച്ച് ഒരു ചെറിയ റൂമിൽ 20 പേർക്ക് ഒരാളായി കിടക്കുമ്പോഴും പെങ്ങന്മാരുടെ കല്യാണം അച്ഛൻറെ ചികിത്സയും അമ്മയുടെ സുരക്ഷിതത്വവും മനുഷ്യൻറെ പഠനവും ആയിരുന്നു മനസ്സ് നിറയെ. ഓണം വിഷുവും എല്ലാം മധുരമുള്ള ഓർമ്മകളെ മനസ്സിൽ തെളിയുമ്പോൾ ജന്മനാട്ടിലേക്ക് ഒന്ന് ഓടിയെത്താൻ മനസ്സ് വല്ലാതെ കൊതിക്കും.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.