മോളെ പൈസ ഉണ്ടെങ്കിൽ 100 രൂപ അമ്മയ്ക്ക് തായോ. ആടിനെ തീറ്റ വാങ്ങാൻ വേണ്ടിയാണ് അവൻ കിടന്നു കരയുന്നു. രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട്. ദേ തള്ളി മിണ്ടാതെ പോകുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പിടിച്ചു പുറത്താക്കും. നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് എടുത്തു തരാനാണ് പൈസ. ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ട് അറ്റം കൂട്ടിക്കെട്ടുവാൻ പ്രയാസപ്പെടുകയാണ്. അപ്പോഴാണ് അവരുടെ ആടും മാടും ഒക്കെ. നിങ്ങൾക്ക് കിട്ടുന്ന കഞ്ഞി കൂടി വെറുതെ ഇല്ലാതാക്കേണ്ട കിട്ടുന്നത് വാങ്ങി കഴിച്ച് വെലോടത്തും പോയി കിടക്കാൻ നോക്ക് എൻറെ വായ്ക്ക് വെറുതെ ജോലി ഉണ്ടാക്കാൻ നിക്കണ്ട. അകത്തുനിന്ന് അവരുടെ വർത്തമാനം കേട്ട് മകൻ അത് കേട്ട് സഹായനായി പുറത്തേക്ക് പോയി. നിറഞ്ഞ കണ്ണുകൾ തുടച്ചതിനു ശേഷം അവൻ പുറത്തുള്ള ആട്ടിൻ കൂട്ടിലേക്ക് നടന്നു. ആടിനെ വളർത്തിയും പശുവിനെ വളർത്തിയും അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് പുറത്തുപോയി വീടുകളിൽ പണിയെടുത്ത് കിട്ടുന്ന പൈസ കൊണ്ടും ഒരേ ഒരു മകനായ ഉണ്ണിയെ നോക്കി വലുതാക്കി.
അതിനുശേഷം അവൻറെ കല്യാണം നടത്തി കൊടുത്തിട്ടും അമ്മയുടെ കഷ്ടപ്പാട് അറിയില്ല. ഇന്ന് ഭാര്യ പറയുന്നത് കേട്ട് സ്വന്തം അമ്മയെ ഒരു നോക്കു കൊണ്ട് പോലും അടുത്തറിയാതെ ആയി അവൻ. ആട്ടിൻകുട്ടികളെ ഒക്കെ വളർത്തിയാണ് താൻ ജീവിച്ചു പോയത് എന്ന കാര്യം പോലും അവൻ ഓർക്കാതെയായി. ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങൾക്കും നടുവിൽ പോലും അവൻറെ കാര്യങ്ങൾക്ക് യാതൊരുവിധ കുറവുപോലും ഇതുവരെ വരുത്തിയിട്ടുണ്ടായിരുന്നില്ല. എപ്പോഴും ആടുകൾക്ക് ഒപ്പമായിരുന്നു. മനസ്സിന് ഒരുപാട് സങ്കടം വരുമ്പോൾ ഇവിടെ വന്നിരിക്കും. അങ്ങനെ വന്നിരിക്കുന്ന സമയത്ത് ആടുകൾക്ക് ശേഖരിച്ചു വച്ചിരിക്കുന്ന ഇലകളിൽ നിന്നും കുറച്ച് എടുത്തുകൊടുക്കും. അപ്പോഴും മനസ്സ് എന്തൊക്കെയോ ചിന്തിച്ചു ശൂന്യതയിൽ ആയിരിക്കും. പലപ്പോഴും ആടുകളോടായി അവർ സങ്കടങ്ങൾ പറഞ്ഞിരിക്കാറുണ്ട്. എല്ലാം മനസ്സിലാകുന്ന രീതിയിൽ അവർ അവരുടെ വാക്കുകൾക്ക് കാതോർക്കുകയും ഒച്ച ഉണ്ടാക്കുകയും ചെയ്തിരുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.